വഴിതെറ്റി വന്നവര്‍

Monday, January 21, 2008

ചിഞ്ചുമോന്‍


തിരുവനന്തപുരത്ത് ഓഫീസിനോട് ചേർന്ന് ഒരു വീടെടുത്ത് താമസം തുടങ്ങിയതു മുതൽ  ഞങ്ങൾ മൂന്നു ബാച്ചികളെയും ബുദ്ധിമുട്ടിച്ച പ്രധാന പ്രശ്നം ദയനീയമായ പാചകകലാവൈദഗ്ധ്യമായിരുന്നു. ഒരൊന്നൊന്നരമാസം 
 
പുറത്തുനിന്നും 
ശാപ്പടടി
ച്ചതിൽ നിന്നും അത്
 വയറിനും പോക്കറ്റിനും ഒരുപോലെ ദോഷമാണെന്ന് തിരിച്ചറിവുണ്ടായി. 
രാത്രിഭക്ഷണമെങ്കിലും
 
വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കാമെന്നു 
വച്ചാലും ആകെ അറിയാവുന്നത് പപ്പടം കാച്ചാൻ മാത്രമാണ്
ഒരു ദിവസം വൈകിട്ടത്തെ വെള്ളമടി നേരത്തെ സുദീർഘമായ ചർച്ചയ്ക്കൊടുവിൽ, 
കൂട്ടത്തിലെ പോസിറ്റീവ് തിങ്ക്കാരന്റെ ഉപദേശം സ്വീകരിച്ച് പാചകം വലിയ ആനക്കാര്യമല്ലെന്നും വേണമെന്നു വച്ചാൽ നടക്കാത്തതൊന്നുമില്ലെന്നും ഒരു ഫുള്ളു തീരും മുമ്പേ ഞങ്ങൾ ഉറപ്പിച്ചു. പിറ്റേന്ന് വൈകിട്ടുതന്നെ അരി വാങ്ങി ആ മഹാമഹത്തിനു തുടക്കമിടുകേം ചെയ്തു. 

പക്ഷെ 
പാചകം വളരെ എളുപ്പമാണെന്ന ഞങ്ങളുടെ പ്രതീക്ഷ ഓരോ ദിവസത്തെയും അത്താഴത്തോടെ ക്ഷയിച്ചു ക്ഷയിച്ചു വന്നു.
 എന്നും ഒരേ കഞ്ഞിയും അച്ചാറും  കഴിക്കുന്നതിന്റെ ബോറടി മാറ്റാൻ ഒരു ദിവസം കപ്പ മേടിച്ച് പുഴുങ്ങീട്ട് 
ഒടുക്കം അതുവച്ച 
പാത്ര
ത്തിന്റെ ചുറ്റുമിരുന്ന് 
 നാലു സ്പൂണും കൊണ്ടു 
കോരിക്കഴിക്കുകാരുന്നു. 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ നീങ്ങവേ ഒരു ദിവസം വൈകിട്ട് 
ഞാൻ 
വീട്ടില്‍ ചെല്ലുമ്പോള്‍ അടുക്കളയില്‍
 ഒരു പുതുമുഖം
 തനിയെ പാചകം പൊടിപൊടിക്കുന്നു അടുപ്പില്‍ ഒന്നാംതരം മധുരക്കിഴങ്ങ് വേകുന്നു.
 കഴിക്കാനിരുന്നപ്പോൾ
 ആളെ 
വിശദമായി 
പരിചയപ്പെട്ടു എന്‍റെ റൂംമേറ്റ്സ്ന്‍റെ പഴയ റൂം മേറ്റ്‌ ആണ് കക്ഷി. പേര് 
സുരേ
ഷ് 
. വളരെ നാളുകൂടി വായ്ക്കു രുചിയൊള്ളത് കിട്ടിയ ആർത്തിക്ക് വാരി വലിച്ചു കഴിച്ച് കിടക്കുമ്പോ ഞാൻ 
മനസ്സിലോർ
ത്തത്
  ഇവനെന്നും വന്നിരുന്നേൽ കാര്യം കുശാലായേനെ
 എന്നാണ്. പക്ഷെ മറ്റു രണ്ടാളും അന്ന് അങ്ങനെ ഓർത്തില്ലാരുന്നൂന്ന് പിന്നീട് എനിക്കു മനസ്സിലായി.

പിന്നീടുള്ള ദിവസങ്ങളിലും സുരേഷ് പാചകകലാപരിപാടിയുമായി ഞങ്ങളുടെ അടുക്കള സ്ഥിരം വേദിയാക്കുന്ന കണ്ടപ്പോൾ കാര്യം അത്ര പന്തിയല്ലല്ലോന്ന് എനിക്കും തോന്നാതിരുന്നില്ല. തന്നെക്കൂടി അവിടെ അക്കൊമഡേറ്റ് ചെയ്യാമോ എന്ന് 
നാലാം ദിവസം സുരേഷ് ചോദിച്ചപ്പോൾ കാര്യങ്ങൾക്കൊക്കെ ഏതാണ്ടൊരു വ്യക്തതയായി. അപ്പോൾ അവന്റെ ആ ദയനീയ മുഖം 'അക്കരെ അക്കരെ അക്കരെ' സിനിമയിൽ മോഹൻലാലിന് മീൻഅവിയലു വച്ചു കൊടുക്കുന്ന ശ്രീനിവാസനെപ്പോലെ തോന്നിയത് എനിക്കു മാത്രമായിരിക്കുമോ.  വല്ലോം വച്ചൊണ്ടാക്കിത്തരുന്ന ഒരാളെ കൂടെക്കൂട്ടുന്നതിൽ കൂട്ടുകാർക്കു രണ്ടിനും അത്രവല്യ എതിർപ്പ് എന്തിനാണെന്ന് അപ്പോഴും എനിക്ക് മനസ്സിലായില്ല. അവസാനം എന്റെ ഉറപ്പിൽ സുരേഷിന് ഒരു അഡ്മിഷൻ കൊടുത്തു. റാംജിറാവു സ്പീക്കിങ്ങിലെ "അവനവൻ കുരുക്കുന്ന... " എന്ന പാട്ട് ആ ടൈമിൽ എവിടെയോ കേട്ടോ എന്ന് എനിക്ക് പിന്നീടോർക്കുമ്പോ തോന്നും. സുരേഷിന്റെ സ്വയം പാചകം എന്തായാലും അന്നോടവസാനിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ കഞ്ഞിവയ്പ്പിലേക്കു മടങ്ങിയനേരങ്ങളിൽ സുരേഷ് അവന്റെ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറിൽ താൻ കൂടെക്കൊണ്ടുവന്ന ഇംഗ്ലീഷ് ഡ്രാമാ സീരീസുകൾ തിരിച്ചും മറിച്ചും ഇട്ട് കണ്ട് അതിലെ ഓരോ സംഭാഷണവും മനഃപ്പാഠമാക്കി തന്റെ ഇംഗ്ലീഷ് പരിജ്ഞാനവും വൊക്കാബുലറിയും പരമാവധി മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം ഷേക്സ്പിയറിനോടുവരെ വേണെങ്കിൽ ഒരു കൈ നോക്കാം എന്നൊരു നിലയിലെത്തിയെന്ന് സ്വയമൊരു ബോധ്യം വരും വരെ ഊണും ഉറക്കവും കളഞ്ഞ് സുരേഷ് DVD കാഴ്ച്ച തുടർന്നു.

ഷേക്സ്പിയറിനോട് മുട്ടുക എന്നത് വെറുതെ പറഞ്ഞതാണെന്ന് തോന്നാമെങ്കിലും സുരേഷിന്റെ വിനയത്തെപ്പറ്റിയറിയുന്നവർക്ക്  അതൊരു അതിശയോക്തിയാവില്ല. ഭുഗുരുത്വനിയമത്തെപ്പറ്റി ഐസക് ന്യൂട്ടന് ഫ്രീട്യൂഷനെടുക്കാമെന്നു വരെ പറഞ്ഞു കളയുന്നത്ര വിനയം. ജനറൽനോളജ് വാരി വിതറുന്ന കാര്യത്തിലും അതുപോലെതന്നെ. വൈകുന്നേരങ്ങളിലെ വെടിവട്ടങ്ങളിൽ 
പലകാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ പല തര്‍ക്കങ്ങളും വന്നു ഞങ്ങള്‍ ബാക്കി 
മൂന്നു
 പേരും ഒന്നിച്ചെതിര്‍ത്തിട്ടും ഒരിക്കല്‍ പോലും നാലും മൂന്നും എഴാണെന്നുപോലും പുള്ളി സമ്മതിച്ചു തന്നി
ട്ടി
ല്ല.അങ്ങനെ വിജയശ്രീലാളിതനായി അദ്ദേഹം വാണരുളുന്ന കാലത്തൊരിക്കലാണ് പ്രശസ്തമായ ഒരു കമ്പനി
യിൽനിന്നും
 അദ്ദേഹ
ത്തിന് ഇന്റർവ്യൂ കാൾ വ
ന്നത്. 
പിന്നീടൊരങ്കം തന്നെയായിരുന്നു.
 
ടെന്‍ഷന്‍ നിറഞ്ഞ ഇന്‍റര്‍വ്യൂ ദിനങ്ങള്‍ക്കും തുടര്‍ന്നുണ്ടായ നിയമനോത്തരവിനും ശേഷം കാത്തു കാത്തിരുന്ന ആ ദിനവുമെത്തി. പുതിയ ഓഫീസിലെ ആദ്യ ദിനം.

രാവിലെ തന്നെ പുള്ളി കുളിച്ചൊരുങ്ങി പുതിയ വേഷവുമിട്ടു പടിയിറങ്ങി. സാധാരണ പോലെ ഞങ്ങളും വളരെ വിഷമിച്ചു ഞങ്ങളുടെ ഓഫിസുകളിലേക്ക് യാത്രയായി.
 
വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ 
ഞാൻ
 കാണുന്നത് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന 
സുരേ
ഷിനെ. എന്ത് ചോദിച്ചിട്ടും യാതൊരു മിണ്ടാട്ടവുമില്ല. എന്താണ് സംഭവിച്ചതെന്ന് യാതൊരു ഐഡിയയും കിട്ടിയില്ലെങ്കിലും എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് മനസിലായി. എന്തായാലും ഈ അവസ്ഥയില്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി 
ഒന്നും ചോദിക്കാതെ ആൾ നോർമ്മലാകട്ടെ എന്ന് 
കാത്തിരുന്നു
. 
 അപ്പോഴേക്കും 
മറ്റു രണ്ടുപേരും
 എത്തി.
 
ഞാൻ സുരേഷിന്റെ അവസ്ഥയെപ്പറ്റി സങ്കടത്തോടെ അവരോട് പറഞ്ഞതും രണ്ടുപേരുകൂടി തല
കുത്തി നിന്നു 
ചിരിയോടെ 
ചിരി
. അന്തംവിട്ടുനിന്ന എന്നെ നോക്കി കഷ്ടപ്പെട്ട്  
ചിരി
യടക്കി 
സംഭവം 
പറഞ്ഞു.

രാവിലെ ജോയിന്‍ ചെയ്യാന്‍ ഓഫീസില്‍ ചെന്ന 
സുരേ
ഷി
ന്റെ കയ്യിൽ 
HR
 
ഒരു 
 ഒരു 
ഫോം 
 ഫില്‍ ചെയ്യാന്‍ഏല്പിച്ചു.
 കമ്പനി ഫോർമാലിറ്റിയാണത്രേ. 
പേര്‍സണല്‍ ഡീറ്റെയ്ല്‍സ് എഴുതി കൊടുക്കുവാനുള്ള ഒരു ഫോറം.
 'ഹിതൊക്കെയെന്ത്' എന്ന ഭാവത്തിൽ സുരേഷ് HRന്റെ കയ്യിൽനിന്നു പേപ്പർ വാങ്ങി സോഫയിൽ ചെന്നിരുന്നു പൂരിപ്പിക്കാൻ തുടങ്ങി.
 ആദ്യ കോളം Name , സംശയലേശമെന്യേ നന്നയിട്ട് ഉരുട്ടി 
സുരേഷ് എന്ന് എഴുതി. പക്ഷെ അടുത്ത കോളം സുരേഷിനെ കുഴക്കിക്കളഞ്ഞു Surname ????!!! .................... ..??

അവൻ തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു, രക്ഷയില്ല. കണ്ട DVD കളുടെ ഡയലോഗുകള്‍ തിരിച്ചും മറിച്ചും ചൊല്ലിനോക്കി, പറ്റുന്നില്ല... ഫ്രണ്ട്സ് സീരിയലിന്‍റെ ആറ് സീസണ്‍കളില്‍ ഒന്നുപോലും എന്നെ തുണക്കുന്നില്ലല്ലോ കളരി പരമ്പര ദൈവങ്ങളെ .... 
....
അടുത്തിരിക്കുന്ന 
ഹിന്ദിക്കാരൻ പയ്യനോ
ടു ചോദി
ച്ചാലോ? 
മാനം പോകുന്ന പണിയാണ് പക്ഷെ എന്ത് ചെയ്യാം ? 
സുരേഷ് ആകെ വിയർത്തു കുളിച്ചു.
 
അവസാനം 
ചോദി
യ്ക്കാന്‍ തന്നെ തീരുമാനി
ച്ചു. ജീവിതത്തിലാദ്യമായിട്ടാണ് ഒരാളോട് അടിയറവു പറയാൻ പോകുന്നത്, അതും ഒരു ഇംഗ്ലീഷ് വാക്കിന്റെ പേരിൽ. തോൽവിയുടെ ഫീലിംഗ്സ് സഹിക്കാൻ പറ്റുന്നില്ലായിരുന്നു.  അതുകൊണ്ടുതന്നെ
 
ചോദിക്കുമ്പോഴും ഉള്ളില്‍ നിറയെ ടെന്‍ഷന്‍ ആയിരുന്നു ആ ടെന്‍ഷന്‍റെ പുറത്ത്  ഹിന്ദിപ്പയ്യൻ പറഞ്ഞതും
 കൃത്യമായി
 കേട്ടില്ല. ഒന്നു കൂടി ചോദിയ്ക്കാന്‍ അഭിമാനം അനുവദി
ച്ചുമി
ല്ല. 
സെൻട്രലൈസ്ഡ് ഏസിക്കു കീഴെ സുരേഷ് വീണ്ടും വെട്ടി വിയർത്തു. 
അവസാനം തനിയെ ഒന്നുകൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.

Sur name ഇനി സാറിന്‍റെ പെരെങ്ങാനുമാണോ?
സാറിന്റെ കാര്യം ഓര്‍ത്തപ്പോഴാണ് സ്കൂളില്‍ പഠിക്കുമ്പോള്‍ 
രാഘവന്മാഷ് 
പറഞ്ഞത് ഓര്‍മ വന്നത് . വല്ലതും മറന്നുപോയാല്‍ മനസ് എകാഗ്രമാക്കിയിട്ട് ഒന്നുരണ്ടു തവണ ചോദ്യം ആവര്‍ത്തിച്ചു പറഞ്ഞു നോക്കിയാല്‍ എതോര്‍മ്മയും തിരിച്ചു വരും. എ
ങ്കി
ല്‍ ഒന്നു നോക്കിയിട്ട് തന്നെ കാര്യം.

കണ്ണടച്ചു,

മനസ് ഏകാഗ്രമാക്കി.

Sur name... Sur name.....Sur name..... Sur name...

ടീച്ചര്‍ പറഞ്ഞത് എത്ര ശരി ഇപ്പോള്‍ ഒരു ഐഡിയ ഒക്കെ വരുന്നുണ്ട് . സര്‍നെയിം എന്ന് പറഞ്ഞാല്‍ വേറൊന്നുമല്ല Pet Name തന്നെ ഈ സായ്പ്പ് വെറുതെ മനുഷ്യനെ കണ്‍ഫ്യൂഷന്‍ ആക്കാന്‍ വേണ്ടി രണ്ടു പേരു കൊടുത്തതല്ലേ. പിന്നൊന്നും ആലോചിച്ചില്ല നല്ല ഭംഗിയായി ഉരുട്ടി എഴുതി "Chinchu".

ആ പേരു കണ്ടപ്പോള്‍ അവനുതന്നെ ഒരു സന്തോഷം. ഒന്നുകൂടി ആ പേരില്‍ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് മനസില്‍ പറഞ്ഞു "എന്നെ സമ്മതിക്കണം". പിന്നെ സമയം കളഞ്ഞില്ല ഫോറം മുഴുവന്‍ പൂരിപ്പിച്ച് HR നു കൊടുത്തിട്ട് സീറ്റില്‍ നിന്നെഴുന്നേറ്റ് ഒരു ചായകുടിക്കാന്‍ പോയി. കുറെ ആലോചിച്ചു തല പുണ്ണാക്കിയതല്ലേ ഒന്നു relax ആകട്ടെ എന്നു കരുതി ഒരു വടയും കൂടി വാങ്ങി ആസ്വദിച്ച് കഴിച്ചു.

ഉച്ച കഴിഞ്ഞു, HR
ചേച്ചി
 ഫോറത്തിലെ ഡാറ്റ എല്ലാം പ്രോസസ്സ് ചെയ്തു എല്ലാ രേഖകളും തയാറാക്കി അയക്കേണ്ടിടത്തേക്കെല്ലാം അയച്ചു കൊടുത്തു. കൂട്ടത്തില്‍ നമ്മുടെ
 ഒന്നാം
 കക്ഷിക്കും കിട്ടി ഒരു കോപ്പി. അച്ഛന്‍റെ പേരു വരേണ്ടിടത്തെല്ലാം "ചിഞ്ചു" എന്ന് കണ്ടപ്പോഴേ എന്തോ പന്തികേട്‌ തോന്നിയതാണ്. പക്ഷെ 
അതൊന്നും ഒന്നുമല്ലായിരുന്നു. 
വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ.
ഇനി മേലില്‍ എല്ലാ ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട തന്‍റെ പുതിയ ഒഫീഷ്യല്‍ മെയില്‍ അഡ്രസ്സ് കണ്ടാണ് പുള്ളി ആകെ തളര്‍ന്നു പോയത് . "chinchu.rajesh@infosys.com"

ഠിം...


NB : 
അറിയിപ്പ് : ആരും പിന്നാലെ പോകണ്ട മെയില്‍ അഡ്രസ്സ് വ്യാജമാണ്.

7 comments:

സാക്ഷരന്‍ January 21, 2008 at 5:59 PM  

പക്ഷെ അടുത്ത കോളം രാജേഷിനെ കുഴക്കിക്കളഞ്ഞു Sirname ????!!! ......................??
ആള് ഇന്ഫോസിസ് ല് തന്നെ ഉണ്ടോ :)

ശ്രീവല്ലഭന്‍. January 21, 2008 at 10:09 PM  

നമുക്കൊന്നും സര്‍ നെയിം ഇല്ലെന്ന് പറഞ്ഞാല്‍ ഇവന്മാര്‍ക്കും ഇവളുമാര്‍ക്കും മനസ്സിലാകന്ടേ. എന്റെ പേരിന്‍റെ കൂടെ ഒരു മീറ്റര്‍ നീളമുള്ള അച്ഛന്റെ പേരു ചെര്‍ത്തപ്പോ ഒരു 65 വയസ്സ് തോന്നിക്കുന്ന പേരായി.

കാര്‍വര്‍ണം January 22, 2008 at 10:00 AM  

അയ്യോ തിരുവല്ലാക്കാരാ, കമ്പനി പറഞ്ഞാല്‍ തടി കേടാകുമെന്നു പറഞ്ഞിട്ട് ഇതോ
chinchu.rajesh@infosys.com"

അതൊ അതും ഫേക്ക് ആണോ

sahridhayan July 22, 2011 at 5:08 PM  

ha ha kollaam nannayittundu..

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP